Wednesday, October 1, 2008

ഗാന്ധിജി

ഗാന്ധിജി

നോക്കൂ ക്രുശഗാത്രനാമൊരു വയോവൃദ്ധനി
ന്നാര്‍ക്കുമായവനൊരു വെറും മര്‍ത്യകോലമോ
ഓര്‍ക്കുവീനതുല്യ പ്രഭയാളും മഹാരധന്‍
നോക്കിനില്‍പ്പൂയീയുഗമിപ്പൊഴുമാ മര്‍ത്യനെ
ആരാണന്നരിയണ്ടേ ചൊല്ലിടാമറിഞ്ഞീടൂ
ധീരനാമൊരു കൂട്ടുകാരനാണവന്‍ നമു
ക്കാരിലും കനിവേറുന്നാമഹാന്‍ സാക്ഷാല്‍ മര്‍ത്യ
ഭാരത മണ്ണിന്‍ശില്‍പി ഗന്ധിജി യവന്‍ നാമം
മര്‍ത്യരെന്നഭിമാനിച്ചീടുവോര്‍ താന്താങ്ങളെ
മാത്രമേ കാണാന്‍ കൂട്ടാക്കീടുള്ളു നിരന്തരം
മര്‍ത്യനല്ലവന്‍ തുലോം മര്‍ത്യനെയിപ്പാരിന്നു
സത്യമായ്‌ കാട്ടിത്തന്ന പുണ്ണ്യവാന്‍ മഹാല്‍മജി
കണ്ടവനൊന്നായ്‌ മര്‍ത്യകുലത്തെ യീലോകത്തെ
കണ്ടവനൊന്നായെന്നും ഭാരത സാംഭ്രാജ്യത്തെ
കണ്ടു കാരണം സ്നേഹിച്ചീടുവാന്‍ മനുഷ്യരെ
കണ്ടതില്ലൊരിക്കലും കാരണം ദ്വേഷിച്ചീടാന്‍
ലോകമേ പിറപ്പിച്ചു മക്കളെ നീ പേക്കോല
ലോകവാഴ്‌വിനോ വിനാശത്തിനോ വയ്‌രത്തിനോ
ഏകുവാന്‍ മനുഷ്യത്വമുള്ളിലീ കോലങ്ങള്‍ക്കു
പാകുവാനതിന്‍ വിത്തു വിസ്മരിച്ചതെന്തു നീ!
കൊണ്ടുവന്നതില്ലൊരു മര്‍ത്യനുമീ ലോകത്തില്‍
വിണ്ടുപോയീടും മണ്ണാം സ്വന്ത ദേഹമല്ലാതെ
കണ്ടിടുന്നവ പാരിലുള്ളവയെല്ലാം പണ്ടേ
ഇണ്ടല്‍പെട്ടീടേണ്ടവ യോര്‍ത്തു മര്‍ത്യരാരുമെ
സ്രുഷ്ടി ചെയ്തവന്‍ പരനുണ്ടു നാമറിയേണ
മിഷ്ടനാണവന്‍ നമുക്കൊക്കെയും ചൊല്ലീ സമ
സ്രുഷ്ടരായവരെ നാമാദരിക്കേനം സ്നേഹ
പുഷ്ടരായ്‌ വര്‍ത്തിക്കേണമാജീവനാന്തം പാരില്‍
ഈവകയറിഞ്ഞവരാരുതാനീലോകത്തി
ലേവമെത്തിയോന്‍ ദിവ്യനാമഹാല്‍മജി ഗാന്ധി
ജീവനെയമൂല്യമാം മറ്റു ജീവിതങ്ങളെ
സേവ ചെയ്യുവാനര്‍പ്പിച്ചാല്‍മശാന്തി നേടിയോന്‍
മാനുഷ്യനല്ലാതില്ല മറ്റമൂല്യമായൊന്നും
മന്നില്‍ നാം മാണിക്യത്തെ തേടിവന്നവരെന്നോ
വഴിപോക്കരാണു നാമബലര്‍ വഴിതെറ്റി
കുഴിയില്‍ പതിച്ചെന്നാല്‍ താങ്ങണം കരങ്ങളാല്‍
ഇന്നു വിശ്വത്തില്‍ വന്നു പാര്‍ക്കുമീയധിതിക
ളെന്നു നാമറിയേണമല്ലിതിന്നുടയവര്‍
വല്ലതും വിശപ്പിന്നു തിന്നു ദാഹവും തീര്‍ത്തു
മെല്ലവേയീയമ്പല വാസവും വെടിയേണം
ക്ഷമമില്ലേതുംധന്യമത്രെയീ വിശ്വം നമ്മെ
ക്ഷേമമായ്‌ പരിപാലിച്ചീടുവാന്‍ പോരുന്നതും
കൂട്ടിവയ്ക്കുവാന്‍ നിക്ഷേപങ്ങളെ യന്യായമായ്‌
പൂട്ടിവച്ചീടാന്‍ തുനിഞ്ഞീടരുതാരും പാരില്‍
വഴിയില്‍ കണ്ടോരെല്ലിന്‍ കഷനം ചുറ്റിപ്പറ്റി
മിഴികള്‍ കൂര്‍പ്പിച്ചടുത്തൊച്ചയാല്‍ കടിപിടി
കൂട്ടിടും ശുനകരെപ്പോലെയോ നരകുലം
നാട്ടിലിന്നതിനു നാമുത്തരം പറയേണം
നന്മ ചെയ്യുവാന്‍ നമ്മെ പടിപ്പിച്ചില്ലേപാരം
തിന്മയെയതിന്മൂലം വെല്ലുവാനെല്ലയ്പ്പൊഴും
ആമഹാനരികില്‍ നിന്നേറ്റുപാടേണം നമ്മള്‍
തമസ്സോ മ ജ്യോതിര്‍ഗ്ഗമയാ അസതോ മ സത്ഗ്ഗമയാ
ആ മഹാല്‍മജി ഗാന്ധി കാട്ടിയവഴി യഭി
കാമ്യമാണതിലെ നാമേവരും നടക്കേണം
വിസ്ത്രുതം ലോകം മര്‍ത്യ കുലത്തെയുള്‍ക്കൊള്ളുവാന്‍
വിശ്വമെന്നെന്നും പോരും സ്വയ്‌രജീവിതം ചെയ്‌വാന്‍
പൂത്തു പുഞ്ചിരിച്ചലതല്ലി സൗരഭ്യം പാരില്‍
ചേര്‍ത്തു പാര്‍ത്തഖിലര്‍ക്കു മുറ്റമിത്രമായേവം
വന്നവതാരം ചെയ്ത ദിവ്യജോതിസ്സേ ഗുരോ
ധന്യയായ്‌ വിശ്വം തവ വന്ദ്യപാദ സ്പര്‍ശത്താല്‍!