Saturday, July 10, 2010

ശിശുവിണ്ടെ ലോകം
===============
ജനിച്ചു ഭൂവില്‍ വീണിടുമ്പൊള്‍
വായ്തുറന്നു കൂകിടും
അടഞ്ഞു തന്നിരുന്നിടുന്നു
കണ്‍കള്‍ രണ്ടുമൊന്നുപോല്‍

തനിയ്ങ്കു സംഭവിച്ച സ്ഥാന
ഭ്രംശമങ്ങറിഞ്ഞുടന്‍
നടുങ്ങിടുന്നു വേവലാതി
പൂണ്ടലറിടുന്നു താന്‍

പെരുത്ത മോദമോടു തന്നെ
യേന്തി കൈകളാല്‍ ചിരം
വരുത്തി സ്വൈരമേവമമ്മ
അമ്മയെന്നറിഞ്ഞു താന്‍

തിരുത്തിയന്തരംഗമോതി
അമ്മയല്ല, ഈശ്വരന്‍
തനിയ്ങ്കു ഭൂവിലില്ല വേറെ
യാരു മമ്മയീശ്വരന്‍

അടഞ്ഞു തന്നിരിക്കുമെന്നു
തോന്നിയാദ്യമെങ്കിലും
വിടര്‍ന്നു മെല്ലെ കണ്‍കള്‍ രണ്ടു
മൊന്നുപോലതാശ്ചര്യം

ഇഹത്തിലിജ്ജഗത്തിലൊന്നു
മില്ല നല്ലതെന്നറി
‍ഞ്ഞിരുന്നൊതുങ്ങിയമ്മ തന്റെ
കൈകളില്‍ കുതൂഹലാല്‍

ദിനങ്ങളൊന്നുരണ്ടു പോയി
വീണ്ടുമേറെയങ്ങുടന്‍
വിടര്‍ന്നു മായലോകമൊന്നു
മുന്നില്‍ വേറെയങ്ങനെ

വിളിച്ചുണര്‍ത്തിയാശമെല്ലെ
വിപ്ലവക്കുടുക്കകള്‍
വിരിച്ചുകാട്ടി നാലുപാടു
മോടി നാലു കാലിപോല്‍.
ചാക്കോ ഇട്ടിച്ചെറിയ
അന്നും ഇന്നും
-----------------
അന്ന്
-------
അന്നെന്റെ അച്ഛന്റെ ഗേഹത്തിലന്തിക്ക്
ഞാനു മെന്നമ്മയും സോദരങ്ങള്‍
അച്ഛനോടോത്തി്‍രു ന്നീശ്വരകീര്‍ത്തനം
പാടിയതോര്‍ക്കുന്നു ഭക്തിയോടെ

അന്തിയോളം പണി ചെയ്തൊരു താതനും
അമ്മയു മീശനെ വാഴ്ത്തി വാഴ്ത്തി
ആ ദിന രാത്രങ്ങളങ്ങനെ നീങ്ങി

അനുഗ്രഹമേകി ജഗതീശ നും

ചെയ്ത പ്രയഗ്നത്തി്നൊക്കെയും സല്‍‍ഫലം
നല്‍കുവാന്‍ നന്നായ് വിള തരുവാന്‍
നല്ലവ നീശ്വരന്‍ തന്നോടപേക്ഷിക്ക
യല്ലാതെ മാര്‍ഗ്ഗ മില്ലാത്ത കാലം


കാണപ്പെടുന്നൊരു ദൈവമാണച്ഛനും
അമ്മയുമെന്നു നിനച്ച കാലം
അന്ന്യഥാ ചിന്തിപ്പതിന്നൊരു കാരണം
തെല്ലുമറിയാത്ത നല്ല കാലം

ഈശ്വര കാരുണ്യ മേപ്പോഴുമാവശ്യ
മെന്നു തികച്ചുമാറിഞ്ഞ കാലം
പ്രാര്‍ത്ഥനയാലത്‌ സാധ്യമാണന്നു ഞാന്‍
കണ്ടും പറഞ്ഞു മറിഞ്ഞ കാലം

പള്ളി പള്ളിക്കുട മെന്നിവ തന്നിലും
ഈശ്വര ചൈതന്ന്യ മുള്ളകാലം
സല്‍പ്പാത കാട്ടും ഗുരുഭൂതരൊക്കെയും
ഈശ്വര ഭക്തരായുള്ള കാലം

മാതാ പിതാ ഗുരുഭൂതര്‍ പിതൃസ്ഥാന
തുല്യരായുള്ളവ രേവരെയും
ഭക്ത്യാദരാല്‍ നമിച്ചീടുന്ന കാലമ
തെത്ര യനുഗ്രഹ പൂര്‍ണ്ണ മോര്‍ത്താല്‍.

ഇന്ന്
------
ഇന്നെന്റെ ഗേഹത്തിലന്തിക്ക് ഞാനില്ല
അച്ഛനി ല്ലമ്മയി ല്ലാരുമില്ല
പാര്‍ട്ടി്ക്കൊരാളുടെ വീട്ടിലാണല്ലോ ഞാന്‍
ഡ്യൂട്ടിയിലാണെന്റെ ഭാര്യയെന്നും

കുട്ടികളൊക്കെ പ്പലവഴി പോയവര്‍
കൂട്ടുകാരൊത്തു രമിച്ചിടുമ്പോള്‍
കൂട്ടത്തിലെന്തിനാ യീശനെകൂട്ടുന്നു
നാട്ടില്‍ കിടയ്ക്കാത്തതില്ല തെല്ലും

പ്രാര്‍ഥനാ ഗാനങ്ങളില്ലൊരു വീട്ടിലും
അന്നപാനാദി വസ്ത്രാദികള്‍ക്കായ്
അന്നന്ന് വേണ്ടതുമാറുമാസത്തേക്ക്
വേണ്ടത് ഫ്രിട്ജിലും ഫ്രീസറിലും

കാശു കൊടുത്താല്‍ കിടയ്ക്കാത്തതായോന്നു
മില്ല പിന്നെന്തിനാ യീശ്വരനെ
ചുമ്മാ സ്തുതിക്കണം പ്രാര്‍ത്ഥി്ക്കണം വേറെ
എന്തെല്ലാം ചെയ്യാന്‍ നമുക്ക് മോഹം

പള്ളി പള്ളിക്കുട മെന്നിവ സാത്താന്യ
ശക്തിക്കിരിപ്പിടമായി മാറി
മാതാ പിതാ ഗുരുഭൂതര്‍ പിതൃ തുല്യ
രൊക്കെയും പീഡിതരായിമാറി ‍

ബൈബിളും ഗീത ഖുറാനു മാത്മീയമാ
യുള്ളവ യോക്കെയും മാറ്റിയിന്നു
കാണ്ടവും സെല്‍ഫോണ് മൈപാടുമായ് ജനം
സാത്താന്യ പാത തെളിച്ചിടുമ്പോള്‍

ആറുമാസം പ്രായമായോരു പൈതല്‍ തൊ
ണ്ണൂര് വയസ്സുള്ള മുത്തശ്ശിയും
ക്രൂരമാം പീഡനത്തി ന്നിരയായിടൂ
ആര് രക്ഷിച്ചിടാന്‍ സര്‍വേശ്വരാ!!!

സ്വാതന്ത്ര്യ മെന്നുള്ളോ രോമനപ്പേരിനാല്‍
ആകൃഷ്ടരായതാല്‍ ഹന്ത കഷ്ടം !
നാട്ടിലെല്ലാടവും പീഡനം! പീഡനം!
നാരികള്‍ ക്കൊക്കെയും കഷ്ട കാലം!!!.


ചാക്കോ ഇട്ടിച്ചെറിയ
വസന്തം !
-----------
വസന്തം വാതിലില്‍ വന്നു മുട്ടി നില്കുന്നൊരൊച്ച കേള്‍‍
വന്നല്ലോ വാര്മുടിക്കെട്ടില്‍ കുസുമ കൂമ്പാരമായ്‌
എത്തി മാര്‍ച്ച്‌ കഴിഞ്ഞിങ്ങോ രേപ്രിലില്‍ പുതു ജീവനായ്
മത്തടിച്ചു ലസിച്ചീടാന്‍ ഇന്നാട്ടില്‍ മതിമോഹിനി

തണുത്തുറഞ്ഞു കിടന്നേതോ ചിന്തയില്‍ ചിറകറ്റു നീ
പടിപ്പുരക്കലാലസ്യ മുഖിയായ് ചേതനയറ്റു നീ
പിടഞ്ഞെനീറ്റുന്മാദിനി പാദസരം കിലുക്കി നീ
പദമൂന്നിയൂന്നി വന്നിന്നെന്നകതാരില്‍ കുളിരേകി നീ

ഒരുനോക്കു കാണുവാന്‍ നിന്നെ ഒത്തിരുന്നാസ്വദിക്കുവാന്‍
പുരവാസികളായ ഞങ്ങളോ കൊതിപൂണ്ടു കാത്തിരിക്കയാം
വരുമല്സഖി മാരിവില്ലിനും മണമേകൂ മദിരാക്ഷി മാനസം
ഒരു പൂങ്കുലയായ് വിരിഞ്ഞു ഹാ !പകരട്ടെ അമൃതാഭ ശോഭയും

തഴുകിപ്പുണരാന്‍ നിന്നെ നില്‍ക്കുന്നു മന്ദമാരുതന്‍
വഴിവക്കത്തെല്ലാടവും കാത്തിരിക്കുന്നു വണ്ടുകള്‍
പലവര്‍ണങ്ങളാല്‍ കൊടിക്കൂറകള്‍ പറത്തി പൂം
പാറ്റകള്‍ ശലഭങ്ങളൊക്കെയും ‍ചാഞ്ചാടുന്നു

കൈകള്‍ വീശി വിളിച്ചീടൂ ഇളംശാഖികള്‍ കുഞ്ഞി
ക്കിളികള്‍ വരവേല്‍ക്കുന്നു സ്വാഗതഗാനം പാടി
നീലവാനം തെളിഞ്ഞെത്തി താരഹാര നിരകളും
മാലൊഴിഞ്ഞു മദിച്ഛങ്ങു നില്കയായ് വരവേല്‍ക്കുവാന്‍

മര്ത്യനെന്നല്ല യിക്കാണും ജീവജാലങ്ങളൊക്കെയും
മാത്രതോറും കാത്തു നിന്നെ ഒര്ത്തിരിപ്പതു മോഹനം
വന്നു ഞങ്ങളി ലൊക്കെനീ പകരേണമക്ഷയ നൂതന
വല്സലത്വ മിയന്ന ചേതന ചേര്ക്ക മാസ്മര ശക്ത്തിയാല്‍.


ചാക്കോ ഇട്ടിച്ചെറിയ
ഈശ്വരാ തണ്ടകറ്റി താഴ്മ തരൂ
-----------------------------------
കാല്‍വരി നായകാ ബേത്ലഹേമിലെ
കാലിത്തൊഴുത്തിലവതരിച്ച
കാലന്റെ കാലനാം ശ്രീയേശുനായകാ
കാലിണ കൂപ്പി വണങ്ങുന്നു ദൈവമേ

ഇപ്പാഴ് മരുവിലെ ന്നുള്ത്താരിടയുന്നു
കല്‍പ്പിതമീജന്മ മെന്നതോര്‍ക്കുന്നു ഞാന്‍
ശില്‍പ്പി യെന്നന്തരംഗത്തില്‍ വസ്സിപ്പതു
ന്ട്ടിപ്പാപി ഞാനതറിഞ്ഞില്ല ദൈവമേ

മല്പ്പിതാവേ തവ മോചനം കാത്തു ഞാ
നിപ്പാരിലിന്നു മിരിപ്പതുന്ടോര്‍ക്കണേ
മുപ്പതു വെള്ളിക്കു വേണ്ടി ഞാനങ്ങയെ
അപ്പാടെ തള്ളിപ്പറഞ്ഞു പൊറുക്കണേ

പാപം പെരുകി വന്നെന്നാലുമപ്പ നിന്‍
കൃപയും പെരുകി അതിനാലെ മോചനം
ഒപ്പമെനിക്കേകി നിന്‍ സവിധത്തില്‍ ഞാന്‍
നില്‍പൂ കരുണാമയനെ നിശബ്ധനായ്

അപ്രാപ്തനാണ് ഞാന്‍ അങ്ങുതന്‍ താങ്ങെനി
ക്കെപ്പോഴു മാവശ്യമാണറിയുന്നു ഞാന്‍
നീ പിരിഞ്ജീടുകിലീലോക ജീവിതം
കയ്പ്പത്രെ പാഴാകുമെല്ലാം നിസ്സംശയം

പാപി ഞാനന്ന്യനില്‍ അങ്ങയെ ദര്ശിപ്പാന്‍
കോപി ഞാന്‍ അന്ന്യനില്‍ സ്നേഹം പകര്‍ന്നിടാന്‍
എന്പിതാവേ പോറുത്തെന്പിഴ എന്നെ നീ
അന്പിനാല്‍ നിത്യം നിറക്കേണ മേശുവേ

ഞാനെന്ന ഭാവ മഹന്ത യിവകളെന്‍
മാനസ്സം തന്നില്‍ കുടിയേറി വാണതാല്‍
താഴ്മ ഞാന്‍ ധരിച്ചീടാതെ ഗര്‍വിയായ്
തണ്ട് കൊണ്ടു തല മുരടിച്ചുപോയ്

ഇണ്ടല്‍പെട്ട് നടക്കുന്നൊരീവഴി
ക്കുണ്ടനേകര്‍ ജഗദീശ്വരാ ഗുരോ
തണ്ടകറ്റി തനയരാമെങ്ങളെ
തണ്ടിലേറ്റി നടത്തൂ ദിനം ദിനം



ചാക്കോ ഇട്ടിച്ചെറിയ