Tuesday, December 13, 2011

വെള്ളക്കാരുടെ നാട്ടില്‍ ൧.
--------------------------
കാനനച്ചോലയുംകാട്ടുമല്ലിപ്പൂവു
മാനായുംമാനുംമരീചികയും
ഊട്ടുപുരകളുംപള്ളിമഞ്ച്ങ്ങളു
മാട്ടവുംപാട്ടുംകുരവകളും

കാടുകള്‍മേടുകള്‍കാട്ടറരുവിയു
മോടിയെത്തുന്നമന്ദാനിലനും
പാടങ്ങള്‍മഞ്ഞണിത്തോപ്പുകളീവിധം
പാരമ്യമാര്‍ന്നവിഹാരരംഗം

ഗ്രാമംമനോഹരംസായൂജ്യമേകുന്നു
ഗ്രാമീണചിത്തംചിരിച്ചിടുന്നു
ശാന്തഗംഭീരമാണീഗ്രാമപൂവനം
ബാന്ധവംയോഗ്യമാണേതൊരാള്‍ക്കും

കാലങ്ങള്‍പിന്നിട്ടുപോംവഴിക്കെന്നുടെ
കോലവുംവന്നുപിറന്നീനാട്ടില്‍
നാട്ടിന്‍റെനന്‍മകളൊക്കെയുമാസ്വദി
ച്ചോടിക്കളിച്ചുഞാന്‍നാലുപാടും

കാലങ്ങള്‍വീണ്ടുംകഴിഞ്ഞുപോയ്‌മൂകമാ
യീലോകസത്യങ്ങള്‍ മാറിവന്നു
നാട്ടിന്‍റെനന്‍മകളാസ്വദിച്ചാല്‍പോരാ
ധാടിയുംമോടിയുംകൂടെവേണം

സമ്പല്‍സമൃദ്ധമാണീനാട് ഭാവന
എമ്പാടുമേകുന്നപുണ്യഭൂമി
എന്നാലുമിക്കാലകോലഹാലങ്ങള്‍കൊ
ണ്ടിന്നാടുവിട്ടിടാന്‍വെമ്പലായി

ഇന്നാട്ടിലന്ന്യന്റെയാധിപത്യംകുറി
ച്ചന്നുമുതല്‍വന്നവെള്ളക്കാരെ
വിസ്മയദൃഷ്ടിയാല്‍വീക്ഷിച്ചുഞാന്‍പല
കശ്മലന്‍മാരെയുംകണ്ടുവീണ്ടും

പാശ്ചാത്യനാട്ടിലെപൌരപ്രാമാണികള്‍
‍ആശ്ചര്യമോടിവിടൂളിയിട്ടു
ഏറെനാള്‍ചൂഷണംചെയ്തെന്റെനാട്ടിനെ
മാറുകില്ലെന്നുശഠിച്ചുനിത്യം

ഈസ്ഥിതിമാറ്റുവാനേറ്റമുല്സാഹിച്ച
നിസ്തുലവര്യനാംബാപ്പുജിയെ
തീര്‍ത്തുംതിരസ്കരിചീടുവാന്‍പറ്റാതെ
ആര്ത്തരായ്നാടുവിട്ടോടിപ്പോയി

ഇക്കഥയൊക്കെശരിക്കുംപഠിച്ചഞാന്‍
ഇക്കരെനില്ക്കുമ്പൊഴെന്തുസാധ്യം!
ചെക്കനാണേലുമെനിക്കുപ്രതികാര
വാക്കാണവറ്റയോടെല്ലയ്പ്പോഴും

തുടരും --

Monday, December 5, 2011

വെള്ളില്‍പ്പറവകള്‍ ‍
------------------
വെള്ളില്‍പ്പറകളേ നിങ്ങളിന്നെന്റെ
ഉള്ളില്‍ കുളിരേകി മോഹനങ്ങള്‍!
പാറിപ്പറന്നു നീലാകാശ സീമയി
ലേറുമെന്‍ മാനസ മോപ്പമെത്തി

നിങ്ങളെയൊന്നു താഴുകിപ്പുണരുന്ന
നിര്‍വൃതി തന്നില്‍ ലയിച്ചിടുമ്പോള്‍
നീലവാനിന്റെ നെറുകയിലാരിട്ടു
നിസ്തുലമാകും തിലകക്കുറി!

നിങ്ങള്‍ക്കതിര്‍ വരമ്പില്ലാത്ത നീലിമ
എങ്ങും പ്രശാന്തമാ മന്തരീക്ഷം
പോങ്ങിപ്പറന്നുപോം വേളയിലില്ലയോ
തിങ്ങുന്ന മോദം ചിറകടിയാല്‍

ഞങ്ങള്‍ മനുഷ്യര്‍ നടക്കുന്ന പാതകള്‍
മങ്ങലേല്പ്പിക്കും മഹാരധന്മാര്‍
ചങ്ങാതികള്‍ ചമഞ്ഞൊത്തുകൂടീടിലും
പൊങ്ങച്ചമൊക്കെ പ്പറഞ്ഞീടിലും

ഉള്ളിലിരിപ്പതസൂയ കുശുംപുകള്‍
എള്ളോളമന്ന്യന്നു നന്‍മ ചെയ്‌വാന്‍
ഉള്ള മനസ്ഥിതിയില്ലാത്തവര്‍ വെറും
പൊള്ളത്തരങ്ങള്‍ പൊതിഞ്ഞു വയ്പോര്‍!

എങ്ങുപോയ് നിങ്ങളെന്‍ ചങ്ങാതികള്‍ മനം
തങ്ങുന്നു നിങ്ങള്‍തന്‍ ചാരെ നിത്യം
വിങ്ങുന്നു മാനസ മീവഴിത്തരവി
ട്ടെങ്ങോ അലയുന്നു നിര്‍വൃതിക്കായ്

ഹായെത്ര സുന്ദര സൌഭാഗ്യ ജീവിത
മീയുലകത്തില്‍ നിങ്ങള്‍ക്കു വന്നു
വെള്ളില്‍പ്പറവകളേ വെളിച്ചം വീശി
ഉള്ളിലെന്‍ ചേതന ധന്യമാക്കൂ!

എത്ര വിശുദ്ധമേ നിങ്ങള്തന്‍ ജീവിതം
എത്രനാള്‍ ജീവിച്ചുവെന്നാകിലും!
നിങ്ങള്‍ വിതക്കില്ല കൊയ്യില്ല ശേഖരി
ച്ചെങ്ങും കളപ്പുര ചേര്പ്പതില്ല

എന്നാലും ഇന്നും പുലര്‍ത്തുന്നു നിങ്ങളെ
നന്നായി സൃഷ്ടിച്ച സര്‍വേശ്വരന്‍
ഒന്നിന്നുമില്ല കുറവ് യഹോവയി
ലൊന്നാശ്രയിപ്പോര്‍ക്ക് ഭൂവിലേതും!.


ചാക്കോ ഇട്ടിച്ചെറിയ - ആയൂര്‍
വീണുടഞ്ഞോ ന്യൂയോര്‍ക്കിന്റെ വീര്യം!.
----------------------------------------
കഷ്ടംകരഞ്ഞു കരളൊന്നുപിടഞ്ഞുഞെട്ടി
പെട്ടെന്നെണീറ്റു കരമാഞ്ഞുപതിച്ചുചങ്കില്‍
പൊട്ടിത്തെറിച്ചു പൊടിയായിവളിത്രമേലില്‍
കെട്ടിക്കിളര്‍ത്തിയ മനോഹരരക്നസൗധം

സെപ്തംബര്‍പതിനൊന്നു രണ്ടായിരത്തൊന്നില്‍
വീണുടഞ്ഞോന്യൂയോര്‍ക്കിന് വീര്യമീകൊടുംകാറ്റില്‍
തട്ടിത്തകര്‍ത്തു വിധിതന്‍വെടിയുണ്ടകേറീ
മട്ടില്പ്പതിച്ചുപരനേമതി! ബാക്കിപിന്നെ

വാരിപ്പുണര്ന്നഹ മനോഹരമാംനഭസ്സെ
വ്യാപാരകേന്ദ്രദ്വയമങ്ങു ലസിച്ചിടുമ്പോള്‍
ആരമ്യഹര്മ്യമതിലായിരമായിരങ്ങള്‍
ആനന്ദനിര്‍വൃതിയിലാണ്ടുലയിച്ചിടുമ്പോള്‍

ആളിപ്പടര്‍ന്നധ വനാന്തരവഗ്നിപോലീ
കാളുംനഭസ്സി ലിടിവെട്ടിയമാര്‍ന്നുശീഘ്രം
കാലന്‍കടന്നിവിടെ നിന്നുകവര്‍ന്നുജീവന്‍
ബില്‍ലാദന്റെവിദ്യ വിധിചേര്‍ന്നിതുതാലിബാനോ ?

ഉദയസൂര്യന്‍ഞെട്ടി വെട്ടിവെള്ളിടിവാനില്‍
ഞെട്ടറ്റുപതിച്ചെത്ര യായിരംസങ്കല്പങ്ങള്‍
യാതികര്‍നിര്‍ദോഷികള്‍ കര്‍മ്മമണ്ഡലങ്ങളി
ലെത്രയോ ഫയര്‍,പോലീസ്,രക്ഷിതപാരാവാരം

കൂട്ടംവെടിഞ്ഞു സഹായാത്രികരിന്നുവേട്ട
പ്പക്ഷിക്ക് തുല്യമധചത്തുകിടപ്പുകഷ്ടം!
കാട്ടുന്നുക്രൂരത യിതേവിധമക്രമിക്കാന്‍
നാട്ടില്‍ക്കടന്നു നരഭോജികളെ ത്രഹീനം!

കണ്ണേമടങ്ങുക കരഞ്ഞുകരഞ്ഞുമണ്ണായ്
ത്തീരുന്നമര്‍ത്യ വ്യഥയോര്‍ത്തുകലങ്ങിടാതെ
മൃത്യോമയം സകലമിന്നുമനോവിഷാദം
കെട്ടിക്കിടക്കു മവിടത്തിലലഞ്ഞിടാതെ

കൂട്ടായിനിന്നു പടവെട്ടുകനമ്മളിന്നീ
ദുഷ്ടപ്പിശാചിനെതിരായ് നരസ്നേഹിവര്‍ഗ്ഗം
തട്ടിത്തകര്‍ത്ത മനുഷ്യത്വവിഹീനമാംദുര്‍
ശക്തിക്കുനാശമധ വന്നുഭവിക്കുവാനായ്

നേരുന്നുനന്‍മകള്‍ സഹോദരവര്‍ഗ്ഗമേമല്‍
ചാരത്തു ചേതനയിലിങ്ങനെയപ്രമേയം
സംസാരസാഗര മലീമസവാഴ്ച്ചയെക്കാള്‍
സംപ്രാപ്യമായോരുപരം നവജീവനേകാന്‍.


"താരങ്ങളെടുത്തുനീ പന്തടിക്കുംപോള്‍വ്യോമ
തീരങ്ങള്‍പിന്നിട്ടുനീ ഈശനെത്തിരയുംപോള്‍
‍ചാരത്തുമേവും സഹമര്ത്യനീശ്വരന്‍നിന്റെ
കാരുണ്യംകൊതിക്കുന്നു കണ്ണില്ലേകണ്ടീടുവാന്‍"!.



ചാക്കോ ഇട്ടിച്ചെറിയ, ആയൂര്‍

* 9/11 ന് ട്വിന്‍ ടവര്‍ തകര്‍ക്കപ്പെട്ടപ്പോള്‍ എഴുതിയ കവിത.
നസ്രായനായ ക്രിസ്തു.
----------------------
ഈശ്വരന്‍മനുഷ്യനായ് മര്ത്യരെസ്നേഹിചീടാന്‍
മതത്തിന്നതീതനായ്‌സ്നേഹത്തെപകര്ന്നീടാന്‍
ഒരിക്കല്‍ജനനംപിന്നൊരിക്കല്‍മരണവും
മരണശേഷംന്യായവിധിയുംമനുഷ്യന്നു

നിയമിച്ചിരിക്കയാലറിഞ്ഞുദൈവത്തെനാം
ഭയപ്പെട്ടനുദിനംജീവിതംനയിക്കേണം
മനുഷ്യന്‍സാബത്തിനായല്ലപിന്നെയോസാബ
ത്തുളവായ്മനുഷ്യന്നായ്നസ്രായനരുള്‍ചെയ്തു

തട്ടിമാറ്റിത്തന്‍പുറംകാലിനാല്‍മതത്തിന്റെ
കെട്ടുകള്‍വരമ്പുകള്‍മര്ത്യരോസ്വതന്ത്രരായ്
ന്യായമാല്ലന്ന്യായമായുള്ളൊരുപ്രമാണത്തിന്‍
കീഴിലല്ലിനിമര്‍ത്യന്‍ക്രിസ്തുവില്‍സ്വതന്ത്രനാം

പാപിക്കു‌പാതാളമെന്നല്ലാതെമറ്റൊന്നുമേ
കാണുവാന്‍കണ്ണില്ലാത്തമതബോധത്തെത്തള്ളി
കാല്‍വറിക്കുന്നില്‍കേട്ടസിംഹഗര്‍ജ്ജനംലോക
നീതികള്‍തകര്‍ത്തീടാന്‍പോരുന്നതല്ലീനൂനം

പാപിക്ക്‌പറുദീസാവച്ചുനീട്ടുമാദൈവ
പുത്രന്റെശബ്ദത്തിങ്കല്‍ഞെട്ടിനിന്നുപോയ് ലോകം
നസ്രായനഹിംസതന്‍ചൈതന്ന്യംവിളിച്ചോതി
വിടരുംമനസ്സിന്റെമൌനമന്ത്രങ്ങള്‍ക്കുള്ളില്‍

മതങ്ങള്‍മതങ്ങളീസാധുമര്ത്യരെത്തള്ളി
പറയുംമതങ്ങളോടൊരുചോദ്യചിഹ്നമായ്
കാല്‍വരിക്കുന്നില്‍സ്നേഹജ്വാലയായ് ജ്വലിക്കുന്നു
ശാശ്വതമീവിശ്വത്തില്‍വഴികാട്ടിയായ്‌നില്‍പൂ

ഇന്നുമാചൈതന്യത്താല്‍തരിപ്പൂവിശ്വം നിത്യ
ജ്വാലയായെരിയുന്നുകാല്‍വരിക്കുന്നില്‍സ്നേഹം
ഈപ്രപഞ്ചത്തെയുള്ളംകൈകളില്‍വഹിച്ചീടും
ഈശ്വരന്‍സൃഷ്ടിച്ചതോമതമല്ലമര്‍ത്യനെ !

ആരതിന്നന്തസ്സാരമറിയുന്നുവോമന്നില്‍
ആമാര്ത്യനത്രേമഹാനില്ലസംശയംതെല്ലും
ആസ്നേഹസാമ്പ്രാജ്യത്തിലന്തര്‍ലീനമാംശക്തി
ആരിലുല്‍ക്കൊള്ളൂന്നുവോഅവനെപൂജിക്കേണം

നന്‍മചെയ്യുവാനറിയാത്തവര്‍വരട്ടെയീ
ചിന്മയരൂപന്‍തന്റെവന്ദ്യമാംപാദങ്ങളില്‍
അന്ധകാരത്തിന്‍ശക്തിക്കോട്ടകളോരോന്നായി
വെന്തുവെണ്ണീറായ്ത്തീരുമാപ്പുണ്ണ്യതീര്‍ഥങ്ങളില്‍

തെറ്റ്ചെയതവന്നില്ല മാപ്പവാന്‍മരിക്കേണം
ശത്രുസംഹാരംന്യായമെന്നുവിശ്വസ്സിപ്പോരെ
വരുവീനരികിലീകരുണാരസംവഴി
ഞ്ഞൊഴുകുംനസ്രായന്റെവാക്കുകള്‍‍ശ്രവിച്ചീടിന്‍

ക്ഷമിച്ചീടേണംനിങ്ങള്‍ഏഴെഴുപതുവട്ടം
സ്നേഹിക്കശത്രുക്കളെമിത്രരായ്തീര്‍ത്തീടുക
ഇവ്വിധംപിതാവിന്റെസല്പുത്രരായ്ത്തീരുക
സര്‍വവുംനന്മക്കായികൂടിവ്യാപരിച്ചീടും

കേട്ടനുസരിക്കിലോവന്നുകൂടിടുംനന്‍മ
തിട്ടമായ്‍മറുപാടായ്പോകിലോവിനാശമാം
എതിരായ് വരുംദുഷ്ടപ്പരിഷയ്ക്കൊരുതാക്കീ
തിതിലുണ്ടനുഗ്രഹനിറവിന്‍സല്പാതയും.



ചാക്കോ ഇട്ടിച്ചെറിയ, ചിക്കാഗോ
രണ്ടാംവരവു സൂക്ഷിക്കുക
-------------------------
പണ്ടു രണ്ടായിരമാണ്ടുകള്‍ക്കപ്പുറ
ത്തിണ്ടലകറ്റുവാനീയുലകില്‍
വന്നമഹാദിവ്യനേശുവേയങ്ങയെ
അന്നുമരക്കുരിശേറ്റിയില്ലേ ?

രണ്ടാമതുള്ള വരവെപ്പൊഴാണേലും
വീണ്ടുമമളി പറ്റിടരുതേ
ഇന്നുമിവിടെ ജനാധിപത്യംതന്നെ
നന്നയിയോര്‍മ്മിച്ചുകൊള്ളേണമെ

ഭൂമിയിലിന്നുള്ള മര്‍ത്യഗണങ്ങള്‍ക്കു
ഭൂരിപക്ഷം ലഭിച്ചീടുമെങ്കില്‍
സംഗതിയാകെ കുഴപ്പത്തിലായിടും
ഭംഗിവാക്കൊന്നും ഫലിക്കയില്ല

കാലുമാറ്റം വലുതായൊരുതന്ത്രമാ
ണിന്നിവിടെന്നതുമോര്‍മ്മ വേണം
ആയതാലുണ്ടെന്നുതോന്നുന്ന ധാരാള
മാളുകള്‍കാലുമാറീടും കേട്ടോ

നന്നായിനീയതറിഞ്ഞു മരിച്ചതാ
മെല്ലാവരേയുമുയര്‍പ്പിക്കുമെ
ന്നുണ്ടെങ്കില്‍മാത്ര മിവിടേയ്ക്കുവന്നിടു
അല്ലാതെകിട്ടില്ല ഭൂരിപക്ഷം

ഇനിയുമെന്തേലുമമളി പിണഞ്ഞെന്നാ
ലെന്തുപറഞ്ഞീടും ലോകരോടു
തന്നെയുമല്ലിനി വല്ലോംപറഞ്ഞാലു
മെന്തുഫലമാരു വിശ്വസിക്കും

ഇങ്ങനെകാലങ്ങളെത്ര പോയെന്നാലു
മന്നുമൊരുനല്ല പങ്കാളുകള്‍
വീണ്ടുംവരുമെന്നുവിശ്വസിച്ചാശയാല്‍
കാത്തിരുന്നീടുമതെത്രകാമ്യം!.



ചാക്കോ ഇട്ടിച്ചെറിയ, ആയൂര്‍
കാഴ്ചയുള്ള കുരുടന്‍.
----------------------

ഇവനീവഴിവക്കിലിഴയും പാവംപിച്ച
ക്കവനിന്നാരോടെല്ലാം തെണ്ടിടുന്നഹോതേങ്ങി
ആരെയുംകണ്ടില്ലൊച്ചകേട്ടുതന്‍ തിങ്ങുംകണ്ണാല്‍
നേരിയസ്വരൂപങ്ങളായവന്‍ വരച്ചുള്ളില്‍

അന്ധനായൊരുപാവംയാച്ചകനിവനൂഴീ
ലെന്തിരിക്കുന്നുവ്യഥ തന്‍കഥയല്ലാതിന്നും
ബന്ധുവാംജഗദീശനുള്ളിലെച്ചുക്കാന്പിടി
ച്ചന്ധതമാറ്റിചൊവ്വേ തന്‍രഥംതെളിച്ചീടൂ

കണ്ണുകള്‍പുറത്തുരണ്ടില്ലായ്കയാലിന്നിവ
നുള്ളിലെക്കണ്ണാല്‍കാണാമൊക്കെയുംവെടിപ്പായി
മണ്ണിലീപ്രപഞ്ചത്തിന്‍ മായകള്‍ക്കതീതമാ
യുള്ളപോലഖിലവുമുള്ളിലെക്കണ്ണാല്‍കാണ്മൂ

തൃപ്തിയില്ലകണ്ടിട്ടുംകണ്ണുകളുള്ളോര്‍ക്കൊട്ടും
വ്യക്തമല്ലരൂപങ്ങള്‍ കണ്മുന്നില്‍‍നിന്നെന്നാലും
സൃഷ്ടാവാമീശന്‍ തന്റെഭാവമില്ലല്ലോ സമ
സൃഷ്ടരില്‍കണ്ടീടുവാന്‍ദൈവത്തിന്‍വിലാസങ്ങള്‍

ഇല്ലിവനില്ലാപകയാതോരുത്തരോടും ത
ന്നല്ലലിന്‍കഥയല്ലാതില്ല ചൊല്ലുവാനൊന്നും
സര്‍വരും മാനുഷ്യരെന്നുള്ളസൌഹൃദമല്ലാ
തുര്വിയിലിവന്നില്ല ഗര്വവുമഹന്തയും

ഒന്നിലുംപ്രശംസിക്കുന്നില്ലവനൊരിക്കലും
തന്നിലുംവലിയവരാണിവനെല്ലാവരും
തന്നെയുമാവരെയുംസൃഷ്ടിച്ചദൈവത്തിന്റെ
സന്നിധിനിരന്തരംതന്നകക്കണ്ണാല്‍കാണ്മൂ

ഒന്നിവനോര്ത്തീടുമ്പോളുണ്ടു നല്ലാശ്വാസംകേള്‍
ക്കുന്നിവനാരോചൊല്ലുന്നന്തരംഗത്തില്‍ സദാ
നിന്ദ്യമാംനരകത്തില്‍രണ്ടുകകണ്ണുള്ളോനെക്കാള്‍
കാമ്യമേകടപ്പതങ്ങന്ധനായ് നാകംതന്നില്‍

ഏറുമുന്മാദത്തോടു ഗര്‍വിയാമൊരുവമ്പന്‍
സാറുപോയപ്പോള്‍തന്നെ കണ്ടുകണ്ടില്ലെന്നോണം
ഏറെനാള്‍കൊണ്ടേകഷ്ടിച്ചഷ്ടിയുംകഴിക്കാതെ
കീറമുണ്ടുമായ്പ്പോയി പിന്നെമറ്റൊരുരൂപം

കണ്ടവന്‍കനിവാര്‍ന്നിട്ടിട്ടു രണ്ടുചില്ലിക്കാ
ശുണ്ടവനനുകമ്പയുള്ളിലങ്ങെല്ലായ്പ്പോഴും
പാവമോപണക്കരനാരുമാകട്ടെ നന്‍മ
യേവമങ്ങുണ്ടാകട്ടെയെന്നവന്‍ കനിഞ്ഞോതി

നോക്കിനിന്നപ്പോള്‍നിസ്വനായഞാനെന്തെന്നില്ലാ
തോര്ക്കയായിരുന്നിവനെന്തിതുഭവിച്ചീടാന്‍
ഖേദമാണെനിക്കുള്ളിലെന്തിനിയപരാധ
ബോധമാണെനിങ്കകക്കാംപിലോര്‍ക്കുംപോഴെല്ലാം

കണ്ണുകള്‍കൊണ്ടുകാണേണ്ടുന്നത്‌ കണ്ടീടാതെ
മന്നിതിന്‍മനോഹരരൂപങ്ങള്‍ ദര്ശിക്കുംപോള്‍
എന്മാനോരധംതെളിചീടുക സത്യാത്മാവേ
ചിന്മയനാംനിന്‍രൂപംകണ്ടുകണ്ടാനണ്ടിപ്പാന്‍!.


ചാക്കോ ഇട്ടിച്ചെറിയ,ആയൂര്‍
ചിക്കാഗോ
കേരളനാട്‌ അന്നും ഇന്നും.
-------------------------
അന്ന്.
---------
കേരളമെന്നൊരുനാടുണ്ടതിനുടെ
പെരിനുപോലും കൌതുകമേ
ആരുംകണ്ടാലൊന്നല്ലൊത്തിരി
നേരംനോക്കും കേരളമേ!

കണ്ണിനുകൌതുകമേറുംപലവിധ
സ്വര്‍ണ്ണം വിളയുന്നോരിടമേ
മണ്ണുംവിണ്ണും കവിയുംമാനസ്സ
വര്‍ണ്ണം പകരുന്നോരിടമേ

കാടുകളും വന്‍മേടുകളും
കാട്ടാറുകളും നിറയുന്നിടമേ
കാവുകളും നല്ചോലകളും
കുളിര്‍മാരുതനും പുണരുന്നിടമേ

ജാതികള്‍പലതുണ്ടെങ്കിലുമവരുടെ
നീതികള്‍ നിറയുന്നോരിടമേ
ആദിയുമന്തവുമേതാണെങ്കിലു
മേദനിലും പരമായിടമേ!

പാടിടുവാനുണ്ടനവധി നിന്നുടെ
പാവനമാം പലമാതിരികള്‍
പാരാവാരപരപ്പിനൊരമൃതം
പകരുംപാരം കേരളമേ!

ഇന്ന്.
-------
കേരളമെന്നൊരു നാടുണ്ടതിനുടെ
പേരിനുപോലും ദുര്ഗ്ഗതിയെ
ആരുംകണ്ടാലൊന്നേനോക്കൂ
ചോരക്കളമാം കേരളമേ!

കണ്ണിനുകൌതുകമേകുന്നൊരുവക
കാണ്മാനില്ലാ കേരളമേ
ഉണ്മാനൊരുവകയില്ലാ മണ്ണില്‍
പണിചെയ്വാനില്ലാളുകളും

സ്വര്‍ണ്ണംവിളയും വയലേലകളും
ഉണ്ണാന്‍വിഭവം വിളയിക്കും
നമ്മുടെനല്ലനിലങ്ങള്‍ പാഴ്നില
മമ്മേപട്ടിണി പട്ടാളം

ജാതികള്‍ പലതുണ്ടവരെല്ലാവരു
മോതിനടക്കുന്നൊരു "വേദം"
ജാതിസ്പര്‍ധവളര്‍ത്തി പലവിധ
ഭീതിയുണര്‍ത്തുന്നഖിലരിലും!

പാര്ട്ടികള്‍പലതുണ്ടവരുടെകൂത്തുകള്‍
കണ്ടുമടുത്തൊരു കേരളമേ
യൂടി,എല്ടി ഏതാണേലും
കാടികുടിക്കും കേരളമേ !

പാടിടുവാനുണ്ടനവധി നിന്നുടെ
പരിതാപകരം മതിരികള്‍
പാരാവാരപരപ്പിനു പാരം
പാരകള്‍പണിയും കേരളമേ ! ‍

അഴിമതിയക്രമമതിനൊരുപ്രതിവിധി
അരിതുണിയഴിതുണിയതിനൊരു മറുപടി
പീഡനമതിനൊരു താഡനമുറമതി
അലസതമതിമതി അലസ്സിപ്പുംമതി

ക്ഷേത്രത്തില്‍നിധിയത് വ്യഥസഹിസഹി
സൂത്രത്തില്‍തിരിമറികഥയതുരതി
ഗാത്രത്തില്‍പിരിമുറുകിയൊരഭിരുചി
മാത്രമതെസുരരഭിനവ കൈരളി!


ചാക്കോ ഇട്ടിച്ചെറിയ, ആയൂര്‍
ചിക്കാഗോ

Sunday, December 4, 2011

സാരോപദേശങ്ങള്‍.
=================

പരമീശ്വരഭക്തി പിന്നെനല്‍ ‍
പൊരുളായ്ജ്ഞാനമുദിച്ചിടുന്നതും
പരിചില്‍പകവിട്ടുനാം മുദാ
നരരോടോത്തു വസിച്ചിടുന്നതും

വിനയം,ക്ഷമ,സ്നേഹമെന്നിവ
ധനമായെണ്ണിയലങ്കരിപ്പതും
തരുമേസുകൃതം ഇഹത്തിലും
തരുമാനന്ദമനന്തതയിലും

കരകാണാക്കടലിപ്രപഞ്ചമൊ
ട്ടെരിയുംമാനസമുള്ളിലും തഥാ
ഇവരണ്ടിനുമദ്ധ്യെകായമ
ങ്ങവിരാമംപിടയുന്നു കഷ്ടമേ!.

പലമാതിരി ദുഷ്ടചിന്തകള്‍
ക്കുലയാനിന്‍മനമൊട്ടുപോലുമേ
നിലനീയറിയേണമില്ലയേല്‍
തലയാലെന്തുപയോഗമിധരെ

പലവാണികള്‍ കേട്ടിരിക്കിലും
ഫലവത്താമിവ നീഗ്രഹിക്കുകില്‍
മതിചെര്‍ന്നോഴുകും വചസ്സുകള്‍
ക്കതിമാനംവരൂമോര്‍ത്തുനോക്കുകില്‍

കുരുവായ്ത്തന്നെയിരിക്കിലോ പെരും
തരുവായ്ക്കാണുവതാരുഭൂമിയില്‍
കരുതേണമവയ്ക്കുകാലവും
അവനീതന്നവലംഭവും ശുഭം

കടുവാക്കുകള്‍ചൊല്ലിടാ മനം
കഠിനപ്പെട്ടു കഴിഞ്ഞുകൂടൊലാ
കരുതീടുകമിത്രരായ് സദാ
ഒരുമിച്ചിഭുവി വാഴുമാന്യരെ

വിടുവാക്കുകള്‍തട്ടിവിട്ടു നല്‍‍
പടുവായങ്ങുനടിക്കുമാ മഹാ
വിടനൊത്തുരമിക്കൊലാ തുലോം
കിടിലംകൊണ്ടുവിറപ്പു ധാത്രിയും

കൂട്ടംവിട്ടുനടക്കൊലാ വെറും
കൂട്ടിന്നാരെയുമാശ്രയിക്കൊലാ
കൂട്ടയങ്ങുകഴിഞ്ഞുപോകയില്‍
കൂട്ടത്തില്‍ കുതികാലുവെട്ടൊലാ

പരദൂഷണമൊന്നുമേ പറ
ഞ്ഞരിയോരാകിലുമാസ്വദിക്കൊലാ
പരനേകനനിഷ്ടമക്കഥ
പറയാനില്ലപമാനവും വരും

ഒരുമിച്ചുവസ്സിക്കിലും സഖി
പെരുതാകുംതുണയെന്നിരിക്കിലും
മതിവിട്ടുനടന്നിടുന്ന ശ്രീ
മതിയെത്തള്ളൂക താമസംവിനാ

ദുഷ്ടന്മാരൊടടുക്കാലാ തുലോം
ശിഷ്ടന്മാരൊടകന്നുനില്‍ക്കൊലാ
സ്പഷ്ടംനാമാറിയേണ മീവക
കഷ്ടംവന്നിടുമല്ലയായ്കിലോ

കരുതീടേണമറിഞ്ഞുനാം വൃഥാ
കളയാതോതിയ നല്ലവാക്കുകള്‍
ഗുണരായവര്‍ മൂലമിന്നുസല്‍
ഗുണരായ്നാം വളരേണമൂഴിയില്‍

മലവേടനുമുണ്ട് മാനസ്സം
മതിവേണംഗതിനേരെയാക്കുവാന്‍
മരിയാദവെടിഞ്ഞുനാം തുലോം
മറുപാടായ് പരനീഷലേകൊലാ

തരുപല്ലവമൊത്തു താരിളം
തളിരായ്ക്കണ്ടൊരു പുല്‍ച്ചെടിവശാല്‍
തൊടുവാനിടയായതാല്‍ കരം
നെടുതായങ്ങുചൊറിഞ്ഞുവശ്യനായ്

ഒരുകാലത്ത് നമുക്കുനല്ലതായ്
പുരുമോദത്തൊടു പാര്‍ത്തിരുന്നതാം
മനുജേനങ്ങുമറുത്തുവന്നു വന്‍
വിനയായ്ത്തീര്‍ന്നിടുമോര്‍ക്കണംസദാ

ഒരുപാത നിനക്കുനല്ലതായ്
കരുതീനീഗമനംതുടങ്ങിയാല്‍
വരുമായതിനന്ത്യമൊന്നിതാ
മരണത്തിന്‍വഴിയെത്തിനില്പ്പുനീ

ഭൂലോകത്തെയടക്കി വാണിടാം
മേലോകത്തിലുയര്‍ന്നു പൊങ്ങിടാം
കാലേനിന്‍കഥചൊല്ലിടാം മന
മീലോകത്തിലടങ്ങിലാര്‍ക്കുമേ!.


ചാക്കോ ഇട്ടിച്ചെറിയ , ആയൂര്‍

വേഷഭക്തി

വേഷഭക്തി

നാലുഭിത്തിയാല്‍കെട്ടിപ്പൊക്കിമേല്ക്കൂരത്തുമ്പില്‍
നാട്ടിയകുരിശൊന്നുമൂകമായ്നിന്നീടുന്നു
ഉള്ളിലായ്ഭുവനൈക ശില്‍പ്പിയെക്കുടിയേറ്റി
പള്ളികൊണ്ടീടുന്നുപോലപ്പള്ളിക്കുള്ളില്‍‍പ്പുള്ളി

തൃപ്പാദംതേടുംഭക്തനെന്നവ്യാജേനവന്നു
അപ്പള്ളിയ്ക്കകത്തുനീനിര്‍ലോഭംവിഹരിപ്പൂ
ഉള്‍പ്പരിതാപംമാറ്റിഉയരങ്ങളില്‍വാസം
സ്വര്‍പ്പൂരംചേര്‍ന്നീടുവാന്‍ദാഹിക്കുംഹൃദയവും

ഒപ്പമായിരുന്നീടുംമറ്റുള്ള ജനങ്ങളെ
ഒക്കെയുംതാഴ്ത്തിക്കെട്ടി നേതാവായ്ചമഞ്ഞീടും
ഒര്പ്പിക്കുംകൂടെക്കൂടെ തെറ്റുകള്‍മറ്റുള്ളോരെ
ഒഴിയാതോരോവിധസ്ഥാനവുംകയ്യാളീടും

ക്രമക്കേടുകള്‍പള്ളിക്കുള്ളിലുണ്ടായാലവ
സൂക്ഷ്മമായ്ക്കാണും മാറ്റംവരുത്താന്‍‍‍പണിപ്പെടും
ദൈവത്തിന്നൊരുകേടും ദോഷവുംഭാവിക്കാതെ
ഇവ്വിധംകാത്തുപരിപാലിക്കുംഭക്തജ്ജനം

ദൈവത്തിനെന്തെങ്കിലുംതെറ്റുപറ്റിയാലതു
ചൊവ്വാക്കാന്‍ശ്രമിച്ചിടുംദൈവത്തെസംരക്ഷിക്കാന്‍
ദൈവത്തിന്‍ഹിതം നിറവേറ്റിടാന്‍പ്രാര്ത്ഥിച്ചിടും
ദൈവമായത്നിറവേറ്റിയാല്‍മുഷിഞ്ഞിടും

നിന്നുടെഹിതംദൈവംനടത്തിത്തന്നെന്നാകില്‍
ഉന്നതനവനെന്നും മഹത്വം മഹത്വമേ
അല്ലദൈവത്തിന്‍ഹിതംമറ്റൊന്നായ്മാറിയെങ്കി
ലില്ലപിന്നൊരുശാന്തി വൈരാഗ്യം വൈരാഗ്യമേ!

അപ്പവുംവീഞ്ഞുംവായിലാക്കിനല്‍കുപ്പായത്തി
ലുടക്കിപ്പിടിച്ചീടും കണ്‍കളില്‍കൌടില്യവും
കാമമോഹിതം കഷ്ടമവനില്‍തുടിക്കുന്ന
സ്പന്ദനങ്ങള്‍ക്കുംശുഷ്കജീവതംനിസ്സംശയം

പാപമാങ്ങകതാരിലുള്ളതൊക്കെയുംപോക്കി
പാവനാത്മാവായ്‌ പരിത്യാഗിയായ്മാറീടുവാന്‍
പണ്ടുതന്‍ദേഹംനിണമെന്നിവനമുക്കേകി
ക്കൊണ്ട്തമ്പുരാന്‍ചൊന്നെന്നോര്‍മ്മക്കായ്ചെയ്തീടുവിന്‍

സര്‍വശക്തനാംദൈവംപരിശുദ്ധനാംദൈവം
സര്‍വസൃഷ്ടിക്കുമാദികാരണഭൂതന്‍‍ദൈവം
ഒരുമണ്‍തരിയാംനീഎന്തിനുമര്‍ത്യാമന്നി
ലുരുവായ്തീര്‍ന്നുകൃത്യമാരുടെകൈവേലയോ!

നിന്‍‍കരള്‍ത്തുമ്പില്‍തെല്ലും കാണ്മതില്ലലിവേതും
നിര്‍ദയംമരവിച്ചനിര്‍വികാരതമാത്രം
നില്‍ക്കുന്നുകാലംമുന്നിലാര്‍ദ്രതകാട്ടുംദൈവ
മക്കളിന്‍കാലൊച്ഛക്കായ്കാതോര്ത്തുവീണ്ടുംവീണ്ടും

പക,വിദ്വേഷം,നന്ദികേടുകള്‍,കാമക്രോധ
വെറിക്കൂത്തുകള്‍മദ്യപാനമങ്ങതിലേറെ
ഭക്തിതന്‍വേഷംധരിച്ചെത്രനിന്ദ്യമായ്ശക്തി
ത്യജിച്ചുംതമ്മില്‍തമ്മില്‍വൈരാഗ്യംപുലര്‍ത്തിയും

എത്രനാള്‍കഴിച്ചുനീസോദരാദൈവത്തിന്റെ
കാരുണ്യംകൊതിക്കുന്നനിന്നുടെവിന്ന്യാസങ്ങള്‍
കണ്ടുകണ്ടനുദിനംസര്‍വശക്തനാംദൈവം
ദുഖിച്ചുവിലപിപ്പൂനിന്നെയോര്‍ത്തിന്നോളവും

എങ്കിലുംവര്ഷിച്ചീടൂ നന്‍മകള്‍നാനാവിധം
നിങ്കലേക്കയപ്പൂതന്‍ദാസരെയൊന്നൊന്നായി
കണ്ടിട്ടുംകാണാതെയുംകേട്ടിട്ടുംകേള്‍ക്കാതെയും
നീണ്ടുനീണ്ടല്ലോനിന്‍റെനാളുകള്‍നിരന്തരം

ഇന്നുനീയവസരമൊക്കെയുംതള്ളിക്കള
ഞ്ഞന്പിന്റെദിനങ്ങളെ യോരോന്നായവഗണി
ച്ചൊടുവില്‍കെണിക്കുള്ളി ലകപ്പെട്ടീടുംദിന
മാഞ്ഞടിക്കുമ്പോള്‍കഷ്ടം!കഷ്ടമേകഥയിതു

നിര്‍വികാരനായ്നിന്നുകാപട്യജടിലമാം
ജീവിതംനയിച്ചുനീ പോകുമ്പോളോര്‍ത്തീടുക
കെണിപോല്‍വരുമൊരു ദിനംനിന്നന്ത്യമത്
ഫണമങ്ങുയര്ത്തിടുംഭവിക്കുംമാറ്റംവിനാ

നിശ്ചലംദേഹംമണ്ണിലലിയുംപറന്നുനിന്
‍നിത്യതതേടിപ്പോകുമാത്മാവുംനിസ്സശയം
ആശ്വസിക്കുവാനാത്മശാന്തിനേടുവാന്‍വിണ്ണില്‍
ഈശ്വരസാക്ഷാത്കാരമീമന്നില്‍നേടേണംനീ

അന്യരെസ്നേഹിക്കേണമാദരിച്ചീടേണംനാം
ദീനരില്‍കനിവുമങ്ങേറെയുണ്ടായീടേണം
ദൈവസ്നേഹത്തില്‍സൗഹാര്ദത്തില്‍നാംമറ്റുള്ളോരെ സര്‍വദാകണ്ടെന്നാകിലീശ്വരമാര്‍ഗ്ഗംചേരാം!.

ചാക്കോ ഇട്ടിച്ചെറിയ, ആയൂര്‍ ചിക്കാഗോ