Monday, December 21, 2009

മഴവില്ലിനൊട്‌

മഴവില്ലേ വരൂ വീണ്ടും
മാരിയെത്ര മനോഹരം
ദൂരെ ചക്രവാളത്തില്‍
നിന്നേ നോക്കിയിരിപ്പു ഞാന്‍

സപ്ത വര്‍ണങ്ങളാല്‍ പാരം
ശുഭ്ര പ്രകാശ തോരണം
അഴകേ അര്‍ക്കമണ്ടലം
നിറയും കഥ ചൊല്ലു നീ

പ്രകാശ രശ്മികള്‍ തോറും
പ്രേമോജ്ജ്വലിത സമേളിതം
നിന്നെയൊളിച്ചു വയ്ക്കുന്ന
നിഗൂഡാസ്തിക്യനാരു താന്‍


മഴ മാറിത്തെളിയുമ്പോ
ളെങ്ങോ മറഞ്ഞിരിപ്പു നീ
മഴകാണാന്‍ നിനക്കെന്തേ
ഏറുമുത്സാഹമീ വിധം

എവിടെപ്പോയൊളിപ്പു നീ
എന്നേയെത്ര കളിപ്പിച്ചു
എത്ര ദൂരത്തിലാണേലും
നിന്നേക്കാണുവതുത്സുഖം

ആകാശറാണി കണ്ടത്തി
ലണിയും മുത്തു മാലയോ
അതോ കഴുത്തില്‍ നിന്നൂര്‍ന്നു
കിടക്കും രക്ന മാലയോ

എന്തു തന്നാകിലും നിന്നേ
സ്വന്തമാക്കിയെടുത്തീടാന്‍
ഹന്തഞ്ഞാ നാശകൊണ്ടെത്ര
കാത്തിരിക്കുന്നു സന്തതം

നിന്നെക്കാണുന്ന നേരത്ത്‌
നീളെ ചൊല്ലുന്നു മാനവര്‍
നീയോയോര്‍മ പുതുക്കുന്ന
നോഹയ്ക്കേകിയ വില്ലു താന്‍.



No comments: