Thursday, September 4, 2008

പൊന്നോണപ്പുലരി
ഓണമായ്‌,ഓണമായ്‌,ഓമനിച്ചീടുവാന്‍
ഓര്‍മ്മയിലെത്തുന്നൊരീണമായ്‌ മാനസ്സേ
വര്‍ഷങ്ങളെത്രെയോ പോയ്മറഞ്ഞെങ്കിലും
ഹര്‍ഷപുളകമായ്‌ തീരുന്നു മാനസ്സം
പൂക്കളിറുത്തതും പൂക്കളം തീര്‍ത്തതും
പൂവിളികെട്ടതു മാര്‍പ്പും കുരവയും
മാവേലി മന്നന്റെ മാഹാല്‍മ്യമൊക്കെയു
മാര്‍ത്തുവിളിക്കുന്നു മാലോകരോക്കെയും
കാളനും തോരനും സാമ്പാറു പപ്പടം
പൂവന്‍പഴവും പരിപ്പു പ്രദമനും
ഇഞ്ഛി നാരങ്ങാപ്പുളിയിവയൊക്കെയും
പഞ്ചാമൃതമ്പോല്‍ കഴിച്ചതോര്‍ക്കുന്നു ഞാന്‍
അന്നു സ്വയമെന്നൊഴിച്ചു മറ്റോന്നുമേ
വന്നുകേറീടാത്തൊരെന്‍ പാഴ്മനസ്സതില്‍
ഇന്നു വന്നീടുന്നോരു ചോദ്യം, ആര്‍ക്കു ഓണം,എന്തു ഓണം?
എന്നേ മധിക്കുന്ന ചോദ്യമേ!
കോടികളോക്കെച്ചിലവിട്ടു പോന്നോണ
മാടിത്തിമര്‍ത്തു തക്രുതിയായ്‌ തീര്‍ത്തിടും
മാമലനാടേ കരയുക, കേഴുക
മാവേലി ലജ്ജിതനായ്‌ മടങ്ങീടവേ!
കോടീശ്വരര്‍ക്കെന്നുമോണമാണോര്‍ക്ക
പണക്കാര്‍ക്കുമോണമാണെന്നുമെന്നോമലേ
പട്ടിണിപ്പാവങ്ങള്‍ നിര്‍ധനര്‍ക്കോക്കെയും
ഓണം പൊന്നോണം വരും ചിങ്ങമാസത്തില്‍!
മൃഷ്ടാന്ന ഭോജന മോണപ്പുടവകള്‍
ഒന്നുമേയില്ലാതെ സ്വപ്നശരണരായ്‌
ലക്ഷോപി ലക്ഷങ്ങള്‍ തിങ്ങുന്ന മാമല
നാടേയവര്‍ക്കില്ലെ പോന്നോണ മോര്‍ക്കുമോ!
ഇന്നോര്‍ത്തിടുമ്പോളകം തളര്‍ന്നീടുന്നു
മൃഷ്ടാന്ന ഭോജന മെന്മുന്നിലിവ്വിധം
മാനസമേവം പതിതരിന്‍ ചാരത്തു
കുറ്റബോധത്താല്‍ കരം വിലക്കുന്നു ഞാന്‍!
സര്‍വര്‍ക്കുമോണമീ നാട്ടില്‍ യാധാര്‍ത്യമായ്‌
തീരുന്ന കാലം വരട്ടെയാശിപ്പു ഞാന്‍
അല്ലാതെനിങ്കില്ലോരോണമകതാരി
ലല്ലലകറ്റി ചിരമാസ്വദിക്കുവാന്‍
സര്‍വേശ്വരാ ശക്തിയേകിടൂ നാട്ടിന്നു
നന്മകളേകിയനുഗ്രഹിക്കൂ ഭവാന്‍
ഏവരുമോന്നുപോ ലാനന്ദപൂര്‍ണരായ്‌
മാവേലി നാട്ടിലൊരോണം തിമര്‍ക്കുവാന്‍.!

No comments: